അവളായിരുന്നു

 


ഇതളായിരുന്നെങ്കിലെന്നോർത്തുപോയി

കാലത്തിനിടയിൽ നീ വന്നുപോയി.

മൃദുലമാം സ്പന്ദനംനെഞ്ചിലൊതുക്കി-

ഹൃദയവും കരളുംപങ്കുതന്നോൾ- അമ്മ!

നരയും നരാതന ജീവിതപാതയിൽ-

തന്നിടം മാറോടുചേർത്തവൾ നീ-വൃദ്ധ!

മിഴിനിറയെകനവിൻ വാക്കുതന്നോൾ,

കരവും സ്മരണയിൽ വിത്തുപാകി-

തവമനം എന്നിലേക്കിട്ടെറിഞ്ഞോൾ കാമുകി!

ഇതളായിരുന്നെങ്കിലെന്നോർത്തുപോയി,

ഒരിരുളിൽ നീയന്നുവന്നുപോയി!

മമ മനമൊഴിയാതെ താണുപോയി,

കാതം വന്നുപോയൊരുതെല്ലുനേരം

ആ മാത്രയിൽ കാലം അലഞ്ഞിടുന്നു.

തേടിയലതല്ലി കർമ്മനിരകൾ പൂണ്ടു,

പതിവ്രത പദംചാർത്തി പൊട്ടുകുത്തി, അടച്ചി

ട്ടൊരാമുറിയിൽ സിന്ദൂരംചാർത്തി!

പല പല പദങ്ങളും കടംകൊണ്ടവർ

കുരിശിനുമീതെ വരമ്പു തീർത്തു

അവളിന്നുമേ മറികടന്നില്ലീവരമ്പുകൾ

ഒടുക്കമവളൊരുങ്ങി അടുക്കളേക്ക്... 

Comments

Post a Comment