അവളായിരുന്നു
ഇതളായിരുന്നെങ്കിലെന്നോർത്തുപോയി
കാലത്തിനിടയിൽ നീ വന്നുപോയി.
മൃദുലമാം സ്പന്ദനംനെഞ്ചിലൊതുക്കി-
ഹൃദയവും കരളുംപങ്കുതന്നോൾ- അമ്മ!
നരയും നരാതന ജീവിതപാതയിൽ-
തന്നിടം മാറോടുചേർത്തവൾ നീ-വൃദ്ധ!
മിഴിനിറയെകനവിൻ വാക്കുതന്നോൾ,
കരവും സ്മരണയിൽ വിത്തുപാകി-
തവമനം എന്നിലേക്കിട്ടെറിഞ്ഞോൾ കാമുകി!
ഇതളായിരുന്നെങ്കിലെന്നോർത്തുപോയി,
ഒരിരുളിൽ നീയന്നുവന്നുപോയി!
മമ മനമൊഴിയാതെ താണുപോയി,
കാതം വന്നുപോയൊരുതെല്ലുനേരം
ആ മാത്രയിൽ കാലം അലഞ്ഞിടുന്നു.
തേടിയലതല്ലി കർമ്മനിരകൾ പൂണ്ടു,
പതിവ്രത പദംചാർത്തി പൊട്ടുകുത്തി, അടച്ചി
ട്ടൊരാമുറിയിൽ സിന്ദൂരംചാർത്തി!
പല പല പദങ്ങളും കടംകൊണ്ടവർ
കുരിശിനുമീതെ വരമ്പു തീർത്തു
അവളിന്നുമേ മറികടന്നില്ലീവരമ്പുകൾ
ഒടുക്കമവളൊരുങ്ങി അടുക്കളേക്ക്...
https://tenor.com/bgUEh.gif
ReplyDelete